**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, July 24, 2012

ദുരാചാരപോലീസിന്‍റെ സദാചാര ചിന്തകള്‍


 കൂമന്‍ പാറയില്‍ അജ്ഞാത ജിവിയുടെ ആക്രമണം; രണ്ടു ആടുകള്‍ ചത്തു!!!!! പോക്രോകൊണത്ത് അജ്ഞാതജിവിയുടെ കാല്‍പ്പാടു കണ്ടെത്തി..!!!!!. തുടങ്ങിയ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുന്നു. .നഗരത്തില്‍ സദാചാരപോലീസിന്‍റെ  ആക്രമണത്തില്‍ യുവാവിന് പരിക്ക് അല്ലങ്കില്‍ ദമ്പതികളെ സദാചാരപോലീസ് ആക്രമിച്ചു. യുവതിക്കെതിരെ സദാചാരപോലീസിന്‍റെ വിളയാട്ടം ഇങ്ങനെ പോകുന്നു... വാര്‍ത്തകള്‍ .യധാര്‍ത്ഥത്തില്‍ മാധ്യമവ്യഭിചാരം എന്നൊരു വാക്കുണ്ടെങ്കില്‍ അതിനു ഒന്നാന്തരം തെളിവാണ് ഈ സദാചാരപോലീസ് .ഒരു വാക്കിനെ എങ്ങനെ അതിന്‍റെ  അര്‍ത്ഥത്തിനു കടകവിരുദ്ധമായി പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നമുക്ക് കാണിച്ച് തന്നത്.ഇവര്‍ അവതരിപ്പിക്കുന്ന സദാചാരപോലീസില്‍ യഥാര്‍ത്ഥത്തില്‍ സദാചാരവുമില്ല, പോലിസുമില്ല.  സദാചാരം എന്നത് ഒരു മോശപ്പെട്ട വാക്കല്ല.വ്യക്തിയുടെയും സമൂഹത്തിന്‍റെയും നന്മയെ കുറിക്കുന്ന ഒരു വാക്കാണത്.അതിനകത്ത്‌ തെറ്റായ ഒന്നിനും സ്ഥാനമില്ല.തെറ്റിനെ കുറിക്കുന്ന വാക്കാണ് ദുരാചാരം.സദാചാരപരമായ നിയമങ്ങളെ വ്യക്തിയോ സമൂഹമോ തെറ്റിക്കുമ്പോളാണ് പോലീസ് ഇടപെടുന്നത്.മാധ്യമങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സദാചാരപോലീസ് ഇതൊന്നുമല്ല .  സത്യം അറിയാമെങ്കിലും നുണയെ അംഗികരിക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധതരാകുന്നു.ഇതിനെ ആണ് ആടിനെ പട്ടിയാക്കുക എന്ന് പറയുന്നത്.   ഇന്ദുലേഖഖയും ധാത്രിയും കാണിച്ച് നമ്മളെ പറ്റിച്ചതും ഇതിന്‍റെ ഭാഗം തന്നെ.


  നമ്മുടെ നാട്ടില്‍ അടുത്ത കാലത്ത്‌ വര്‍ദ്ധിച്ചുവരുന്ന പ്രത്യേകരീതിയിലുള്ള ഗുണ്ടായിസത്തെയാണ് ഇവിടെ സദാചാരപോലീസിങ്ങ് എന്ന പുണ്യനാമത്തില്‍ വിളിക്കുന്നത്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ സദാചാര പോലീസിങ്ങ് എന്ന് വിളിക്കാന്‍ പറ്റുമോ..???.ഗുണ്ടായിസത്തില്‍ അവിടെയാണ് സദാചാരവും, പോലിസിങ്ങും ഉള്ളത്.ഇത് ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കപ്പെടെണ്ട ഒരു കുറ്റകൃത്യം തന്നെയാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍  എങ്ങനെ ഉണ്ടാകുന്നു.  അവ എങ്ങനെ ഒഴിവാക്കാം അല്ലെങ്കില്‍ എങ്ങനെ തടയാന്‍ കഴിയും......... ഈ ആക്രമണങ്ങള്‍ക്ക് ചില പ്രേത്യേകതകള്‍  കാണാന്‍ കഴിയും.ആക്രമണത്തിനു ഇരയാകുന്നവരും ആക്രമികളും തമ്മില്‍ എവിടെയോ ഒരു പൊരുത്തം കാണാന്‍ സാധിക്കും. കാരണം നാട്ടില്‍ ഒന്നിച്ച് സഞ്ചരിക്കുന്ന എല്ലാ സ്ത്രി പുരുഷന്മ്മാരും ആക്രമിക്കപ്പെടുന്നില്ല പ്രിത്യേകം ചിലര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. അത് എന്ത് കൊണ്ടാണ് ??വഴിയെ നടക്കുന്ന എല്ലാ യുവതികള്‍ക്കും തല്ല്‌ കിട്ടുന്നില്ല. ഓട്ടോ ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മ്മരെയും സദാചാര പോലീസ് ആക്രമിക്കുന്നില്ല. കൂടതല്‍ വാങ്ങിയകാശ് തിരിച്ച് ചോദിച്ചാല്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ഓട്ടോ യൂണിയന്‍ തങ്ങളുടെ ഒരു മെംബര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും പണിമുടക്കൊന്നും പ്രഖ്യാപിച്ചുകണ്ടില്ല.
    ഇത്തരം ആക്രമണങ്ങള്‍ ഒരു സാമൂഹ്യപ്രശ്നമാകയാല്‍ ഇതിന്‍റെ തുടക്കം അറിഞ്ഞുള്ള ഒരു ചികത്സയാണ് ആവശ്യം. അക്രമിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനോപ്പം തന്നെ എന്താണ് ഇത്തരം അക്രമങ്ങള്‍ക്കുള്ള പ്രേരണ എന്നതും കണ്ടുപിടിക്കണം. സദാചാരപോലിസിന്റെ മര്‍ദനം ഏറ്റ വിവരങ്ങളും; തുടര്‍ന്നു പ്രതികളെ പിടിച്ച വിവരങ്ങളും; റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമങ്ങള്‍ എന്തെ... കുറ്റാരോപിതര്‍ക്ക് പറയാനുള്ളതും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.  ഇതൊരു സാമൂഹ്യപ്രശ്നമാകയാല്‍ അവരുടെ ഭാഗം; അവരും പറയട്ടെ.  അസമയങ്ങളിലും, വശപിശകുള്ള സാഹചര്യങ്ങളില്‍ കാണുന്നവരോടും, സംശയാസ്പദമായസാഹചര്യങ്ങളില്‍ കാണുന്നവരോടും വിവരങ്ങള്‍ തിരക്കുന്നത് ഒരു കുറ്റം ആണന്നു പറയാന്‍ പറ്റില്ല.  അടുത്തയിടെ വീടുവിട്ടിറങ്ങിയ സഹോദരിമാരെ സംശയാസ്പതമായ സാഹചര്യത്തില്‍ രണ്ടു യുവാക്കളോടൊപ്പം കണ്ടു വാഹനം തടഞ്ഞു നിറുത്തി പോലീസില്‍ ഏല്‍പ്പിച്ചത്‌ നാട്ടുകാരാണ്. സത്യസന്തമായ മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു വാര്‍ത്തയുടെ എല്ലാ വശങ്ങളും റിപ്പോര്‍ട്ട് ചെയ്യണം.
 സ്ഥിരമായി സദാചാര പോലിസിന്റെ ഇരകളാകുന്ന ഒരു വിഭാഗമാണ് യുവതികള്‍. എന്നാല്‍ വഴിയെ പോകുന്ന എല്ലാ യുവതികളും മര്‍ദനത്തിനു ഇരയാകുന്നില്ല. രാത്രിയില്‍ ജോലിക്ക് പോകുന്ന എല്ലാ യുവതികളെയും തിരഞ്ഞു പിടിച്ചുള്ള ആക്രമണമൊന്നും നാട്ടില്‍ നടന്നു കണ്ടില്ല. വേറെയും ഉണ്ട് ചില പ്രത്യേകതകള്‍ ബാറുകള്‍, പബുകള്‍, തട്ടുകട, ബസ്റ്റാന്റ് തുടങ്ങിയ ആളുകള്‍ കുടുന്ന സ്ഥലങ്ങളില്‍ ആണ് ആക്രമണ സ്ഥലങ്ങള്‍.ഒളിച്ചുംപാത്തുമുള്ള ആക്രമണങ്ങള്‍  അല്ല നടന്നിരിക്കുന്നത്. പൊതുജനസാന്നിധ്യം ഉള്ളയിടം തന്നെയാണ് ആക്രമണ സ്ഥലങ്ങള്‍  എന്നുകാണാം, അക്രമം കാണുന്ന പൊതുജനം പിടിച്ചുമാറ്റാന്‍ തുനിഞ്ഞില്ല എന്നാ പരാതി എല്ലാ സംഭവങ്ങളിലും കാണാം.  അതെസമയം ബസിലോ, ബസ്റ്റാന്റ്ന്റിലോ, നടുറോഡിലോ പെണ്ണുങ്ങളെ ശല്യം ചെയുന്നവനെ ഇതേ പൊതുജനം കൈകാര്യംചെയ്യുന്നുണ്ട്താനും.   ഇവിടെയാണ്‌ ഇരയും വേട്ടക്കാരനും തമിലുള്ള പൊരുത്തം.  ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കാം.
     എന്തുകൊണ്ടാണ് ബാറില്‍ നിന്നും പബില്‍ നിന്നും ഇറങ്ങി വരുന്ന യുവതികള്‍ ആക്രമിക്കപ്പെടുന്നത്????
എന്ത് കൊണ്ടാണ് രാത്രിയില്‍ അന്യപുരുഷനോടൊപ്പം തട്ടുകടയില്‍ ചായ കുടിക്കാന്‍ വരുന്ന യുവതി ആക്രമിക്കപ്പെടുന്നത്????? .
എന്തുകൊണ്ടാണ് ഭര്‍തൃമതിയായ സ്ത്രീ മറ്റൊരാളോടൊപ്പം സഞ്ചരിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നത്.?????
ഈ മൂന്നു കാര്യങ്ങളിലും പ്രതികളെ പോലീസ് പിടിച്ചു കഴിഞ്ഞു.എന്നാല്‍ നാളിതു വരെ എന്തിനാണ് പ്രതികള്‍ ഇങ്ങനെ ചെയ്തത് എന്ന് അവരോടു ആരും ചോദിച്ചു കണ്ടില്ല.  ഒരു പ്രത്യേക ലാഭത്തിനു വേണ്ടിയാണ്‌ ഇത് ചെയ്തത് എന്ന്‍ ആരും പറഞ്ഞു കണ്ടില്ല.പിടിച്ചുപറിയോ ,മോഷണമോ അല്ലാന്നു വ്യക്തം. പിന്നെ എന്താണ് കാരണം......ഇതില്‍ ഇരകളുടെ സ്ഥാനത്ത്‌ സ്വന്തം പെങ്ങളെയും ഭാര്യയേയും നിറുത്തി ചിന്തിച്ചാല്‍ ഒരു പരിധിവരെ ഉത്തരം കിട്ടും......
 സ്ത്രിയ്ക്ക് പുരുഷനൊപ്പം സമത്വം വേണമെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാം.  എന്ന് വച്ച് പുരുഷന്‍ ചെയുന്ന എല്ലാ വൃത്തികേടുകളും ഞങ്ങള്‍ക്കും ചെയ്യണം എന്ന് പറഞ്ഞാല്‍ അത് നല്ല പ്രവണത അല്ല.  .മദ്യപാനം സാമൂഹികപരമായി അംഗികരിക്കപ്പെട്ടിട്ടുള്ള ഒരു തിന്മ മാത്രമാണ്.മദ്യപാനി ഒരു രോഗിയാണ്. മദ്യം എല്ലാ തിന്മ്മകള്‍ക്കുമുള്ള  ഒരു പ്രേരകവസ്തുവാണെന്നും അത് കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്നും അതിന്‍റെ ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നും ഗവണ്‍മെണ്ടും സംഘടനകളും ബോധവത്ക്കരണം നടത്തുമ്പോള്‍ സമത്വപ്രകാരം പുരുഷനൊപ്പം സ്ത്രിക്കും ബാറില്‍ പോയി മദ്യപിക്കാം എന്ന ഒറ്റ കാരണത്താല്‍ സ്ത്രികളുടെ മദ്യപാനത്തെ അംഗികരിക്കാന്‍ നമ്മുടെസമൂഹം ഇനിയും വളര്‍ന്നിട്ടില്ല. ഇതിനെ വ്യക്തി സ്വതിന്ത്രം  ആയിക്കണന്‍ നമ്മുടെ ബോധതലം ഇനിയും വളരേണ്ടിയിരിക്കുന്നു..

 രാത്രി കാലങ്ങളില്‍ സഞ്ചരിക്കാന്‍ നമുക്ക് ആരുടേയും ചീട്ട് വേണമെന്നില്ല എന്നിരുന്നാലും രാത്രി കാലങ്ങളില്‍ സ്ത്രികള്‍ക്ക് നമ്മുടെ നാട്ടിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നുണ്ടോ..?? .സുരക്ഷിതത്വം തന്നെ പ്രശ്‌നം. ഏതു നാട്ടിലായാലും ഈ പ്രശ്നം ഉണ്ട്. അമേരിക്ക ആയാലും ഗള്‍ഫ്‌ ആയാലും, ഇന്ത്യ ആയാലും രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൂടി സഞ്ചരിക്കുന്ന സ്ത്രീ സുരക്ഷിതയാണന്ന്  പറയാന്‍ പറ്റില്ല.  ആരോഗ്യസ്ഥിതിയില്‍ പുരുഷന്‍ സ്ത്രിയെക്കള്‍ മുമ്പിലും, മനുഷ്യ വികാരങ്ങള്‍ക്ക് പ്രത്യേക സമയവും കാലവും ഇല്ലാതിരിക്കുകയും ചെയുമ്പോള്‍ അതിനൊരു മാറ്റം വരാനുള്ള സാധ്യത ഇല്ല. കഠിനശിക്ഷയാണ് ഇതിനുള്ള ഏക പരിഹാരം. നമുക്ക്‌ തന്നെ അറിയാം നമുടെ നാട് രാത്രി സ്ത്രീകള്‍ക്ക് സഞ്ചാരയോഗ്യമാല്ലന്ന്. ഇതിനൊരുമാറ്റം വേണമെന്നുള്ളത്നൂറു ശതമാനവും ശരിയാണ്. പക്ഷെ പാതിരാത്രിയില്‍ നടുറോഡില്‍ ഒറ്റയ്ക്ക് പ്രകടനം നടത്തിയല്ല  അത് സ്ഥാപിക്കേണ്ടത്‌. കുടുംബത്തിനും ജോലി സ്ഥലത്തെക്കുമുള്ള കേവല ദൂരത്തിനിടയില്‍ നാട്ടപാതിരയ്ക്ക് പുരുഷ സുഹൃത്തിന്റെ കൂടെ തട്ടുകടയിലെ ചായ കുടിച്ചേ തീരു..!!!!! എന്ന് വാശി പിടിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക ആദ്യം നമ്മള്‍ എവിടെ ജീവിക്കുന്നു; എന്ന് ചിന്തിക്കണം. ഒറ്റ രാത്രി കൊണ്ട് ഇവിടം സ്വര്‍ഗമാകണം എന്ന് പറഞ്ഞാല്‍ നടക്കുമോ..???.നിങ്ങള്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞേ പോലീസിന് നടപടി എടുക്കാന്‍ ആകൂ . നിങ്ങളുടെ സുരക്ഷിതത്വത്തില്‍ ആദ്യ ശ്രദ്ധ നിങ്ങളുടെതയിരിക്കണം.
 ആശ്പത്രിയില്‍ മരുന്ന് വാങ്ങാന്‍ പോയവര്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനോട് കൂട്ടി വായിക്കേണ്ട മറ്റുചില വാര്‍ത്തകളും കാണാതിരുന്നുകൂടാ. മറുനാട്ടില്‍ ജോലി ചെയ്ത് ചോര വിയര്‍പ്പാക്കി കിട്ടുന്ന പണം സ്വന്തം ഭാര്യേടെ പേരില്‍ അയച്ച് വീടും പറമ്പും വാങ്ങി; അവസാനം നരകേറി നാട്ടില്‍ എത്തുമ്പോള്‍ഭാര്യ വല്ലവന്റെയും കൂടെ സ്ഥലം വിടുന്നതും കേരളത്തില്‍ സാധാരണയായിരിക്കുന്നു.  അത് ഭാര്യയുടെ വ്യക്തി സ്വതിന്ത്രം ആയി പറയാന്‍ പറ്റുമോ. പെണ്ണ് പിടിക്കാനും ഒളിഞ്ഞു നോക്കാനും നടക്കുന്നവനെ നിയമത്തിനു പിടിച്ചു കൊടുത്താല്‍ നിയമം നിയമത്തിന്‍റെ വഴിക്കും; അവന്‍ അവന്‍റെ വഴിക്കും പോകും എന്ന് അറിയാമെന്നുള്ളത്കൊണ്ടാണ് ജനങ്ങള്‍ തന്നെ നിയമം നടപ്പാക്കുന്നത്. വ്യക്തിസ്വതിന്ത്രത്തെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ തെറിക്കുത്തരം മുറിപ്പത്തല് എന്ന് കരുതുന്ന നാട്ടില്‍ അത്യാവശ്യം സദാചാരം നോക്കി നടക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്.
പിന്‍മൊഴി :സൂര്യനെല്ലി പീഡനകേസില്‍ പെണ്‍ക്കുട്ടി ചൂണ്ടിക്കാണിച്ച്‌ കൊടുത്തിട്ടും ഒറ്റ പ്രതിയും ശിക്ഷിക്കപ്പെട്ടില്ല..??????  സ്ത്രിയെ കണ്ണിറുക്കി കാണിച്ചവനു കോടതി അയ്യായിരം പിഴ വിധിച്ചു..!!!!!!!!!!!!!!!!!

1 comment: