**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 30, 2012

മധുരാ ഹണിയും പിന്നെ ലണ്ടനും.......

  

     ലണ്ടന്‍ ഒളിംപിക്സിലെ ഇന്ത്യന്‍ടീമിന്‍റെ  മാര്ച്ച്പാസ്റ്റില്‍ അതിക്രമിച്ചുകയറിയ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു.ബംഗ്ലൂരില്‍ പഠിച്ച് ലണ്ടനില്‍ താമസമാക്കിയ മധുരാ(നാഗേന്ദ്ര)ഹണിയാണ് മാര്ച്ചുപാസ്റ്റില്‍ പങ്കെടുത്ത അജ്ഞാതയുവതിയെന്നു തിരിച്ചറിഞ്ഞു. മഞ്ഞയും കറുപ്പും യുണിഫോം ധരിച്ചു നിങ്ങിയ ഇന്ത്യന്‍ സംഘത്തിന്റെ മുന്‍നിരയില്‍ ചുമപ്പ് ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നീങ്ങിയ യുവതി ആരാണന്നുള്ള അന്വേഷണത്തിനൊടുവില്‍ ഡെക്കാന്‍ ക്രോനിക്കള്‍ ആദ്യ വാര്‍ത്ത‍ പുറത്തുവിട്ടു. തങ്ങള്‍ക്കു ഇതെപ്പറ്റി ഒന്നുമറിയില്ലന്ന് ഇന്ത്യന്‍സംഘം വെളിപ്പെടുത്തി.ഏതായാലും മാര്ച്ചുപാസ്റ്റ്‌ സംപ്രേഷണം ചെയ്യാന്‍ നമുക്ക്‌ അനുവദിച്ചുകിട്ടിയ പത്ത് സെക്കന്റു സമയത്തില്‍ ഭൂരിഭാഗ സമയവും ക്യാമറ ഫോകസ് ചെയ്തത് ഈ യുവതിയില്‍ ആയിരുന്നു. കര്‍ശന സുരക്ഷ എന്ന് വീമ്പടിക്കുമ്പോഴും വഴിയെ പോകുന്നവനൊക്കെ വലിഞ്ഞു കേറാന്‍ കഴിയും എന്ന് തെളിഞ്ഞു.ഇന്ത്യന്‍ സംഘത്തില്‍ ആയതുകൊണ്ട് ഒന്നുമങ്ങു വിശ്വസിക്കാനും പറ്റുന്നില്ല.തന്നെ കേറിയതാണോ അതോ വല്ലവരും വിളിച്ചുകയറ്റിയതാണോ എന്നൊക്കെ പിന്നെ അറിയാം.കല്‍മാഡി അടക്കമുള്ള നമ്മുടെ ആത്മാര്‍ത്ഥതനിറഞ്ഞ നേതാക്കള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പോയിട്ടുണ്ട്; അതുകൊണ്ട് ചീഞ്ഞ കഥകള്‍ക്ക് പഞ്ഞമുണ്ടാവില്ല.

  ഇക്കുറി നമ്മള്‍ വിട്ടിരിക്കുന്നത് അന്‍പത്തിയേഴു ഇനങ്ങളിലായി എണ്‍പത്തിമൂന്നു പേരെയാണ്.വല്ലതും കിട്ടുമോ എന്ന് ചോദിച്ചാല്‍ സമ്മാനം അല്ല; പങ്കെടുക്കല്‍ ആണ് നമ്മുടെ ലക്ഷ്യം.അതിനിടയില്‍ വല്ല അബദ്ധവും സംഭവിച്ചാല്‍ അത്രയുമായല്ലോ എന്ന് കരുതാം. നിലവിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ വല്ലതും തടയുമോ എന്ന് പറയവുന്നതെ ഉള്ളു. നമ്മള്‍ തന്നെ കുറ്റം പറയുന്നത് ശരിയല്ലലോ............. കാത്തിരുന്നു കാണാവുന്നതെ ഉള്ളു.  ‘ഇന്ത്യ പുറത്ത്‌’ എന്നത് ഒളിമ്പിക്സ് തുടങ്ങിയ അന്ന് മുതല്‍ കാണുന്നുണ്ട്. നമ്മള്‍ക്കതില്‍ വല്യ പരിഭവവുമൊന്നും ഇല്ല.മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ. “ഇത്തവണ ഒന്നും കിട്ടാന്‍ പോകുന്നില്ല” എന്ന് കഴിഞ്ഞ തവണ പോയി തോറ്റമ്പി വന്ന ചാട്ടക്കാരി പറഞ്ഞത്‌ മറന്നിട്ടില്ല. താരങ്ങള്‍ക്കാണെങ്കില്‍ തോറ്റാലും ഹാപ്പി ജയിച്ചാലും ഹാപ്പി. മറ്റുരജ്യക്കാര്‍ കടുത്ത പരിശിലനം നടത്തുമ്പോള്‍ ഇവിടെ താരങ്ങളും കോച്ചും തമ്മില്‍ കടിപിടി.എന്‍റെ  കൂടെ ഞാന്‍ പറയുന്നവര്‍ തന്നെ വേണമെന്ന് താരം, പോയി പണി നോക്കടാ...... എന്ന് പറഞ്ഞു പരിശീലകര്‍. ഏതായാലും കുറ്റം പറയരുതല്ലോ പോകാന്‍ സമയം ആകുമ്പോള്‍ എല്ലാരും ഒന്നിക്കും. ഓസില്‍ ഒരു ടൂര്‍ കിട്ടുന്നത് കളയാന്‍ പറ്റുമോ....നാക്കുകൊണ്ടുള്ള പരിശിലനവും വീമ്പടിയും കഴിഞ്ഞു തോറ്റമ്പിവരുമ്പോള്‍; കുറ്റം ഗ്രൌണ്ടിനും കാലാവസ്ഥയ്ക്കുമാണ്.

   ആയിരത്തിതൊള്ളായിരം മുതല്‍ നമ്മള്‍ ഒളിമ്പിക്സ്ല്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ മൂന്നു വര്ഷം ഒഴിച്ച് കൃത്യമായി പറഞ്ഞാല്‍ തൊണ്ണുറ്റിയോന്‍പത് വര്‍ഷമായി നമ്മള്‍; “പങ്കെടുക്കല്‍....” എന്ന പരിപാടി നടത്തി വരുന്നു. എത്ര മെഡല്‍ എന്ന് ചോദിക്കരുത്. ഒന്നും കിട്ടാത്തവരെ എന്തിനു ജനങ്ങളുടെ കാശ് കൊടുത്ത് വിടണം എന്നും ചിന്തിക്കരുത്‌; അത് പിന്തിരിപ്പന്‍ ചിന്ത ആയി പോകും. മത്സരിക്കാന്‍ പോകുന്നവരുടെ ഇരട്ടിയാണ് അവരുടെ പിറകെ പോകുന്നത്. ഒഫിഷ്യല്‍ എന്നാണവരെ വിളിക്കുന്നത്. നമ്മുടെ നാട്ടുരീതിയനുസരിച്ച് ഉത്സവ കമ്മറ്റിക്കാര്‍ എന്നോ, സമതിക്കാര്‍ എന്നോ വിളിക്കാം. ജനങ്ങളുടെ ചിലവില്‍ വിനോദസഞ്ചാരം,ഷോപ്പിംഗ് തുടങ്ങിയ എല്ലാ കലാപരിപാടികളിലും പങ്കെടുക്കലാണ് ലക്ഷ്യം. തിരിച്ചുവന്ന് “ഞാന്‍ കണ്ട ലണ്ടന്‍”  അല്ലങ്കില്‍ “.മണ്ടന്മമാര്‍ ലണ്ടനില്‍”.... എന്നൊക്കെയുള്ള പേരില്‍ പുസ്തകവും ഇറക്കും. അടുത്ത അവാര്‍ഡാണ് ലക്ഷ്യം.
  രാജ്യത്തെ പ്രതിനിധികരിച്ച് ദേശിയപാതകയുമേന്തി കായികതാരങ്ങള്‍ ഒരേ യുണിഫോമില്‍ സ്റ്റേഡിയത്തെ വലംവയ്ക്കുമ്പോള്‍  പുറത്ത്‌നിന്നൊരാള്‍ അതും മറ്റൊരു വേഷത്തില്‍ ഏറ്റവും മുന്നില്‍ തന്നെ നടക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്????. സ്വന്തം സംഘങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ ടീം ഒരു ആള്‍ക്കൂട്ടമായി അധപതിച്ചിരിക്കുന്നു.  ഇക്കണക്കിനു പോയാല്‍ ഇവിടുന്നു പോയവര്‍ ആണോ അവിടെ മത്സരിക്കുന്നത് എന്നും സംശയിക്കേണ്ടിവരും. നൂറുകോടിയോളും വരുന്ന ഇന്ത്യക്കാരുടെ സ്വപ്നങ്ങളും പ്രതിക്ഷകളുമാണ് തങ്ങള്‍ വഹിക്കുന്ന ആ പതാകയിലുള്ളതെന്ന ബോധ്യം കായിക താരങ്ങള്‍ക്കും അവരെ നയിക്കുന്നവര്‍ക്കും വേണ്ടിയിരിക്കുന്നു. നമ്മുടെ പ്രതിക്ഷകള്‍ നാം ഇവരില്‍ അര്‍പ്പിക്കുമ്പോള്‍ അതിനു തെല്ലും വിലകൊടുക്കാതെ ഉത്സവപരമ്പിലെ കുട്ടികളെ പോലെ നടന്നു നിങ്ങുന്ന ഈ കൂട്ടത്തെ ഇനിയും നമ്മള്‍ തീറ്റിപ്പോറ്റണമൊ എന്നാ ചോദ്യം അവശേഷിക്കുന്നു. കോടികള്‍ ചിലവഴിച്ച്‌ പരിവാരസമേതം നടത്തുന്ന ഇത്തരം യാത്രകള്‍ ഇനിയും തുടരണമോയെന്നു ചിന്തികെണ്ടിയിരിക്കുന്നു. ലോകനിലവാരത്തിലെത്താനുള്ള മിനിമം യോഗ്യതയെങ്കിലും ഇല്ലാത്തവരെ എന്തിനാണ് ചെല്ലും ചിലവും കൊടുത്ത് കൊണ്ടുപോവുന്നത് .പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തരങ്ങളെ തിരഞ്ഞെടുക്കാവു. ഞാനാണ്‌ താരം എന്ന് മല്‍സരത്തിലൂടെ തെളിയിക്കാതെ നാക്കുകൊണ്ട് മാത്രം പറയുന്നവര്‍ ആദ്യം ഗ്രൌണ്ടിലെ പുല്ലു പറിക്കട്ടെ...............
 പിന്മൊഴി :കാട്ടിലെ തടി; തേവരുടെ ആന; വലിയെടാ.. വലി.................

1 comment:

  1. മിടുമിടുക്കി മധുരാ ഹണി....
    ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫൊമന്‍സ്

    ReplyDelete