**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 31, 2012

ഞരമ്പുരോഗത്തിന് സുനന്ദയുടെമരുന്ന്...........


   
  ഞരമ്പുദീനമുള്ള ഏതോ പാര്‍ട്ടി പ്രവര്‍ത്തകനെ കരണത്തടി എന്ന്‍ ഒറ്റമൂലി പ്രയോഗത്താല്‍സുഖപ്പെടുത്തി മന്ത്രിപത്നി ജനശ്രദ്ധ നേടിയിരിക്കുന്നു. മന്ത്രിസ്ഥാനം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വികരണത്തിനിടയിലാണ്; ഏതോ പ്രവര്‍ത്തകന്‍ ഞരമ്പ്‌ വികാരത്തിന് അടിമപ്പെട്ടത്‌. അപ്പോഴേ മാഡം മരുന്നും കൊടുത്തു. സൌഖ്യപ്പെട്ട പ്രവര്‍ത്തകന്‍ പിന്നിട് സാക്ഷ്യം പറയാന്‍  പ്രത്യക്ഷപ്പെട്ടു കണ്ടില്ല. കണ്ടിരുന്നുവെങ്കില്‍ മാഡത്തിന്‍റെ മരുന്നിന്‍റെ പ്രവര്‍ത്തനം നേരിട്ട് കാണാമായിരുന്നു. പ്രവര്‍ത്തകന്‍റെ ഈ പ്രകടനത്തെക്കുറിച്ച് മാഡത്തിന്‍റെ ഭര്‍ത്താവായ മന്ത്രിയോ, മന്ത്രിയുടെ പാര്‍ട്ടിയോ പ്രതികരിച്ചു കണ്ടില്ല.,ഏതായാലും പാര്‍ട്ടിസെക്രട്ടറി ഈ വിഷയം ഗൌരവമായി എടുത്തിട്ടുണ്ട്. മറ്റു ജനകിയ പ്രശ്നങ്ങളിലൊന്നും മിണ്ടാതിരുന്ന പാര്‍ട്ടി സെക്രട്ടറി ഈ വിഷയത്തില്‍ പെട്ടന്ന് ഇടപെട്ടത് സംശയം ജനിപ്പിക്കുന്നു. വൃന്ദ കാരാട്ടിന് പകരം ഇനി സുനന്ദാ പുഷ്കര്‍ വരുമോ??? ..ഒരു സംശയം. സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ ഇത്തരം വിഷയങ്ങളില്‍ അടിമരുന്ന് കൊടുക്കാറില്ല.അവിടെ ചര്‍ച്ച ചെയ്താണ് പ്രശ്നം തീര്‍ക്കുന്നത്. ചര്‍ച്ചയാണെങ്കില്‍ PWD യുടെ  കലുങ്ക് പണിപോലെയാണ്.എപ്പോ തീരും എന്നകാര്യത്തില്‍ ഒരു ഉറപ്പും കിട്ടില്ല.സുനന്ദാമാഡവുമായി ഈ അടി മരുന്നിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണെങ്കില്‍ വനിതാസഖാക്കള്‍ക്ക് ഉപകാരപ്പെടും. ഈ കാശ്മീരി മരുന്നിലൊന്നും വല്യകാര്യമില്ലായെന്നാണ് കണ്ണൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അവിടെ മാറഡോണയുമായി കിസ്സിക്കളിച്ച കേരളിയസ്ത്രിത്വത്തിന്‍റെ പുതിയഅവതാരം; കളികഴിഞ്ഞു പുറത്തെക്കിറങ്ങിയപ്പോള്‍ കിസ്സാന്‍ ശ്രമിച്ച എമ്പോക്കികളുടെ  കരണക്കുറ്റിക്ക് കൊടുത്തുവെന്നാണു പറയുന്നത്. വേഗത്തിലുള്ള ആക്ക്ഷന്‍ ഞരമ്പുരോഗത്തെ ഒരു പരിധിവരെ സുഖപ്പെടുത്തുന്നതിനാല്‍ ഈ മരുന്ന് സ്ത്രികള്‍ക്ക് പരക്കെ പ്രയോഗിക്കാവുന്നതാണ്. ഇതിന്‍റെ ഫലപ്രാപ്തിയ്ക്ക് പൊതു അംഗികാരം  വേഗത്തില്‍ കിട്ടണമെങ്കില്‍ പ്രയോഗിച്ച ആളെ നാലാളറിയണമെന്നു മാത്രം. അല്ലെങ്കില്‍ ചിലപ്പോള്‍ വിപരീത ഫലമായിരിക്കും കിട്ടുക.

 തെക്കേവീട്ടില്‍ തങ്കമണിയുടെ ഇളയപുത്രി വിലാസിനിയുടെ; കൈയ്യില്‍ കടന്നുപിടിച്ച കറവക്കാരന്‍വാസുവിന്‍റെ ചെകിട്ടത്തടിച്ചുതന്നെയാണ് വിലാസിനി പ്രതികരിച്ചത്. എന്നാല്‍ നാട്ടുകാരും പൌരപ്രമുഖരും നോട്ടിസ് ഇറക്കി. നാടിന്‍റെ പൊതുകറവക്കാരന്‍റെ കരണത്തടിച്ചത് ശരിയായില്ല പോലും. കെട്ടിച്ചുവിടേണ്ടപെണ്ണല്ലേ ഒരു ആണിന്‍റെ കാരണത്തടിക്കാമോയെന്നു മറ്റൊരു കൂട്ടര്‍ .ഇതേ.... കരണത്തടി സുനന്ദയും, രഞ്ജിനിയും നടത്തിയപ്പോള്‍ അവര്‍ താരമായി. നാട്ടിന്പുറത്തുകാരി വിലാസിനി ചെയ്തപ്പോള്‍ അത് പാപമായി.വല്ലാത്തൊരു ജനറേഷന്‍ ഗ്യാപ് തന്നെ.. കെട്ടിച്ചുവിടാനോ,കെട്ടാനോ താല്പര്യമില്ലാത്തവരും,എത്രകെട്ടിയാലും, ആരെ കെട്ടിയാലും കുഴപ്പമില്ലത്തവരും തല്ലി തരിപ്പ് തീര്‍ക്കട്ടെ.   അതുകൊണ്ട് തല്ലുകൊടുമ്പോള്‍  ആളെ നോക്കി തല്ലുക. ഇമ്മണിവല്യ കറവക്കാരെനെയൊന്നും കേറി തല്ലിയേക്കരുത്. തല്ലുകൊടുത്തിട്ടുള്ള പുലികള്‍ പലരും ആളുംതരവും നോക്കിയാണ് തല്ലിയിരിക്കുന്നത്. പറയുമ്പോള്‍ എല്ലാം പാറയണമല്ലോ.

 ഏതായാലും പാര്‍ട്ടിപ്രവര്‍ത്തകരുടെ ആഘോഷവേളകള്‍ ഉന്‍മേഷകരമാക്കാന്‍ ഇത്തരത്തിലുള്ള അടിപ്രയോഗങ്ങള്‍ നല്ലതാണ്.തന്‍റെ പ്രവര്‍ത്തനം ഇനി യുവാക്കള്‍ക്കുവേണ്ടിയായിരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം; ഉടനെതന്നെ നടപ്പില്‍വരത്തിയ മന്ത്രിപത്നിയ്ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു. തുടര്‍ന്നുനടന്ന സ്വീകരണ പൊതുയോഗത്തില്‍നിന്നു സുനന്ദപുഷ്കര്‍ വിട്ടുനിന്നതായി പറയുന്നു. അസുഖത്തിനുള്ള മരുന്ന് അപ്പോള്‍തന്നെ കൊടുത്താല്‍ വിട്ടുനില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. പ്രവര്‍ത്തകര്‍ പിന്നെയതുനോക്കി പെരുമാറിക്കോളും. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല ചരിത്രമുള്ള ഏതെങ്കിലും പ്രവര്‍ത്തകനായിരിക്കണം ഇത്തരത്തിലുള്ള ‘പുഷ്പുള്‍’ നടത്തിയത്.  സാരമില്ല ഈ അടിയോടുകൂടി ഈ രോഗമുള്ള  എല്ലാവര്ക്കും അത് മാറിക്കാണും.കൊടുക്കുമ്പോള്‍ ഒരാഴ്ചയെങ്കിലും അടയാളം കരണത്തു കിടക്കണം.നാട്ടുകാരും വീട്ടുകാരും അടയാളം കണ്ടു കാര്യം അറിയണം.  എന്നാലേ സമാന രോഗമുള്ള എല്ലാ രോഗികള്‍ക്കും   ഇതൊരു പാഠമാകൂ..    പിന്നെ ദുബായ്‌റോഡില്‍ വെച്ച് പണ്ടെങ്ങാനും കണ്ട ലോഹ്യത്തില്‍ ഒന്നു കൈവീശി കാണിച്ചാല് തെറ്റിദ്ധരിച്ച് തല്ലരുതേയെന്നു ഒരു അപേക്ഷയുണ്ട്.

 മാറഡോണയുടെ കെട്ടിപ്പിടുത്തവും, കിസ്സുമിസുമെല്ലാം കണ്ടു കലിപ്പ് കയറിയ ഞരമ്പുകള്‍;  കണ്ണൂരില്‍ രഞ്ജിനിചേച്ചിയെ അള്ളിയപ്പോഴും ഇങ്ങനെയൊക്കെ കരുതിക്കാണും. ആയിരങ്ങള്‍ സാക്ഷിയാക്കി ഒരുത്തന്‍ കേറി അള്ളുമ്പോള്‍ മന്ത്രിയടക്കം കണ്ടുനിന്നവരെല്ലാം കൈയ്യടിക്കുന്നു. മാഡത്തിന്‍റെ മുഖത്താണേല്‍ സ്വര്‍ഗ്ഗംകിട്ടിയ പ്രതീതി. അപ്പൊപിന്നെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തൊട്ടു നോക്കിയാല്‍ എന്താ കുഴപ്പം; അങ്ങനെപറ്റിപ്പോയതാണ്.തൊട്ടതേ ഓര്‍മയുള്ളൂ അടി അപ്പോള്‍ത്തന്നെ കിട്ടിയതുകൊണ്ട് ഒന്നും പറയേണ്ടി വന്നില്ല. വേഗം സ്ഥലംകാലിയാക്കി. വെറുതെ തൊണ്ടകീറി ജയ് വിളിച്ചത് മിച്ചം. ഇതൊക്കെ എല്ലാവര്ക്കും പറഞ്ഞിട്ടില്ല മക്കളെ. അതിനൊക്കെ മറഡോണയായി തന്നെ ജനിക്കണം.നാട്ടില്‍ പെണ്കൊടികളുടെ പിറകെ വെള്ളമിറക്കി നടക്കുന്ന പൂവാലന്മാര്‍ജാഗ്രതെ...... ഇനി അടിയുടെ നാളുകളാണ് നിങ്ങള്‍ക്കായി  വരാന്‍പോകുന്നത്. പെണ്‍കുട്ടികളേ നിങ്ങള്‍  നടയടി തുടങ്ങിക്കോളൂ....ഒന്ന് മാത്രം ശ്രദ്ധിക്കണം. നാട്ടുകാരും,പത്രക്കാരും ,ടിവിക്കാരുമൊക്കെ നോക്കിനില്‍ക്കുമ്പോഴേ അടി നടത്താവു.അല്ലെങ്കില്‍ ശേഷം സ്ക്രിനീല്‍ കാണാം...

 പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു നേതാക്കന്‍മ്മരെല്ലാം നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നതാണ്. നിനച്ചിരിക്കാതെ നിധികിട്ടിയപോലെ മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ ശശിയണ്ണന്‍ എല്ലാം മറന്നു പോയി. കുടുംബവുമായിച്ചേര്‍ന്ന് ആഘോഷിച്ചേക്കാമെന്നു കരുതി. കുടുംബത്തില്‍പ്പിറന്ന ആരെങ്കിലും ചെയ്യുന്ന പണിയാണോ അണ്ണന്‍ ചെയ്തത്. കേരളത്തില്‍ അത്ര പരിചയം ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. ഇക്കാര്യത്തില്‍ മുന്‍പരിചയമുള്ള നമ്മുടെ നേതാക്കളോട് അഭിപ്രായം ചോദിക്കുനത് നന്നായിരിക്കും. ഭാര്യയേയും കൂട്ടിയുള്ള ആഘോഷങ്ങളൊന്നും അവരാരും ഇന്നുവരെ നടത്തിയിട്ടില്ല. പ്രവര്‍ത്തകരുടെ വികാരത്തെപ്പറ്റി അവര്‍ക്കെല്ലാം നന്നായിയറിയാം. പ്രവര്‍ത്തകരുടെമേല്‍ മാത്രമല്ല നേതാക്കന്‍മാരുടെ മേലും ഇക്കാര്യത്തില്‍ ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ സൂക്ഷിച്ചാല്‍ പിന്നിട് ദുഖിക്കേണ്ട. പണ്ടത്തെ പുലികളൊക്കെ കൂടുംപൊളിച്ച് വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്.ജാഗ്രതെ......... വെറുതെയിരിക്കുമ്പോള്‍ പഴയ പത്രങ്ങളൊക്കെ മറിച്ചുനോക്കിയാല്‍ മതി വിവരങ്ങളൊക്കെ അവിടെ കിട്ടും.

 ‘അടിവേഗം കരണത്ത്‌, എന്ന ഈ പരിപാടി എന്തായാലും ഞരമ്പ്‌ ദീനക്കാര്‍ക്കുള്ള ഒരു ഉത്തമ ഒറ്റമൂലിയാണ്. കേരളത്തിലെ എല്ലാ സ്ത്രീജനങ്ങളും ഇന്ദുലേഖ തേയ്ക്കുന്നതിനേക്കാള്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ട ഒരു മരുന്നാണിത്.ആ മരുന്ന് പ്രയോഗിച്ചു കാണിച്ച സുനന്ദാമാഡത്തിനും രഞ്ജിനിചേച്ചിക്കും ഞരമ്പുരോഗവിരുദ്ധ മുന്നണിയുടെ അഭിവാദ്യങ്ങള്‍. നമ്മുടെ കേരളത്തില്‍ സ്ത്രീജനങ്ങള്‍ ശരീരരക്ഷയ്ക്ക് ചവനപ്രാശ്യമല്ല; അടിമരുന്നാണ് ഉപയോഗിക്കേണ്ടത്....

3 comments:

  1. പുഷ്കരണി പണി തുടങ്ങി.....ഞരമ്പു രോഗികള്‍ക്ക് പണി കൊടുക്കേണ്ടത് തന്നെയാണ്.അപ്പോള്‍ തന്നെ കൊടുക്കണം.പിന്നിടതെയ്ക്ക് മാറ്റി വയ്ക്കരുത്.ഇന്നലെ പടിക്കു..ഇവന്മ്മരുടെയൊക്കെ ഫോട്ടോ കൂടി പത്രത്തില്‍ ഇടണം.വീട്ടുകാരും നാട്ടുകാരും എല്ലാവരും അറിയണം ഇന്നലെ നന്നാവുകയുള്ളൂ ...

    ReplyDelete
  2. പിടിയ്ക്കേണ്ടവന്‍ പിടിച്ചാല്‍ കുഴപ്പമില്ലെന്നേ
    എന്ന് വച്ച് കണ്ടവന്മാര്‍ക്കൊക്കെ പിടിക്കാനിതെന്താ കോര്‍പ്പറേഷന്‍ പശുവോ?

    ReplyDelete
    Replies
    1. ഹ്ഹഹ് ഹ അതയെതെ കാര്യങ്ങള്‍ നോക്കി കൈകാര്യം ചെയ്യണം ആക്രാന്തം പാടില്ല ......

      Delete